യെമനിൽ തിക്കിലും തിരക്കിലും പെട്ട് ധനസഹായം വാങ്ങാനെത്തിയ 85 പേർ മരിച്ചു 

Web Desk 20-Apr-2023

ധനസഹായം സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് നഗരത്തിലെ സ്കൂളിൽ തിങ്ങിക്കൂടിയത്. 


യെമനിലെ തലസ്ഥാനമായ സനയിൽ തിക്കിലും തിരക്കിലും പെട്ട് വ്യാഴാഴ്ച ഏകദേശം 85 പേർ കൊല്ലപ്പെട്ടു. മുസ്ലിങ്ങളുടെ പുണ്യമാസമായ റംസാൻ അവസാനിക്കാനിക്കിരിക്കേ വ്യാപാരികൾ ധനസഹായം നൽകുന്നുവെന്നറിഞ്ഞ് വാങ്ങാനായി എത്തിയവരായിരുന്നു ഇവർ. നിരവധി ആളുകൾക്ക് ഗുരുതരമായി പരുക്കേറ്റു.

ധനസഹായം സ്വീകരിക്കാൻ നൂറുകണക്കിന് ആളുകളാണ് നഗരത്തിലെ സ്കൂളിൽ തിങ്ങിക്കൂടിയത്. ജനക്കൂട്ടത്തെ നിയന്ത്രിക്കാനായി ഹൂതികൾ സേനയിലെ ഉദ്യോഗസ്ഥർ വായുവിലേക്ക് വെടിയുതിർക്കുകയായിരുന്നു. ഇതൊരു ഇലക്ട്രിക്കൽ വയറിൽ തട്ടി, പൊട്ടിത്തെറിക്കുകയും കാത്തുനിന്നവരിൽ പരിഭ്രാന്തി സൃഷ്ടിക്കുകയും ചെയ്തതായി സംഭവസ്ഥലത്ത് ഉണ്ടായിരുന്നവർ പറഞ്ഞു. 5,000 യെമൻ റിയാൽ അല്ലെങ്കിൽ ഒരാൾക്ക് ഏകദേശം 740 ഇന്ത്യൻ രൂപയായിരുന്നു സഹായമായി നൽകിയിരുന്നത്.

ധനസഹായം നടത്തിയ രണ്ട് വ്യാപാരികൾ നിലവിൽ കസ്റ്റഡിയിലാണെന്നും അന്വേഷണം നടക്കുകയായണെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു. ഇറാന്റെ സഹായത്തോടെയുള്ള ഷിയാ തീവ്രവാദ സംഘടനയായ ഹൂതികളുടെ നിയന്ത്രണത്തിലാണ് യെമൻ. അവരുടെ ടിവി ചാനലായ അൽ മസീറയാണ് വാർത്ത ആദ്യം പുറത്തുവിട്ടത്.  ആഭ്യന്തര യുദ്ധത്തിൽ തകർന്നു തരിപ്പണമായ രാജ്യത്തെ ജനങ്ങൾ പണവും അടിസ്ഥാന സൗകര്യങ്ങളുമില്ലാതെ ദുരിതത്തിലാണ്. 2015ലാണ് യെമനിലെ സർക്കാരിനെ പുറത്താക്കി ഹൂതി വിമതർ രാജ്യത്തിൻറെ നിയന്ത്രണം ഏറ്റെടുക്കുന്നത്.  


READERS COMMENTS

Other Highlights

Highlight News

പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതകഥയിൽനിന്ന്...

സംവിധായകൻ പി ടി കുഞ്ഞുമുഹമ്മദിന്റെ തിരക്കഥയുടെ രീതിശാസ്ത്രം എന്ന പുസ്തകത്തിലെ ഭാഗം  മലയാളം ഇന്റേണൽ പരീക്ഷാ പേപ്പറിൽ ഒരു ചോദ്യമായി സജ്ജീകരിച്ചതിന് കൈ വെട്ടിമാറ്റപ്പെട്ട പ്രൊഫ. ടി.ജെ.ജോസഫിന്റെ ജീവിതകഥയിൽനിന്ന് (കടപ്പാട്; സഫാരി ടി വി)

Migrant labourers speak

Why we work and live in Kerala; Migrant labourers speak

(The News Minute Video)

എന്റെ തലയിണ കണ്ണീരിൽ കുതിർന്ന ഒരു രാത്രി - എം എൻ കാരശ്ശേരി 

എഴുത്തുകാരനും ഭാഷാപണ്ഡിതനും സാമൂഹിക നിരീക്ഷകനുമായ എം.എൻ. കാരശ്ശേരി സംസാരിക്കുന്നു. (കടപ്പാട്; സഫാരി ടി വി)

ജീവിതം മാറ്റി മറിച്ച ഒരു ചോദ്യം 

ന്യൂ മാൻ കോളേജ് മുൻ അദ്ധ്യാപകൻ പ്രൊഫ ടി ജെ ജോസഫ് തന്റെ ജീവിതം മാറ്റിമറിച്ച ചോദ്യപേപ്പറിനെ കുറിച്ച് സംസാരിക്കുന്നു. (കടപ്പാട് സഫാരി ടി വി)