സെർബിയയിൽ പതിനാലുകാരൻ സ്കൂളിൽ നടത്തിയ വെടിവപ്പിൽ 9 മരണം
സെർബിയയിൽ സ്കൂളിൽ വെടിവയ്പ്. എട്ട് വിദ്യാര്‍ത്ഥികളും ഒരു സുരക്ഷാ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. ബെൽഗ്രേഡിലെ സ്കൂളിൽ പതിനാല് വയസുകാരനാണ് വെടിവയ്പ് നടത്തിയത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. അച്ഛന്റെ തോക്കുമായാണ് കുട്ടി സ്കൂളിലെത്തിയതെന്ന് പൊലീസ് പറഞ്ഞു.
ആക്രമണത്തിന്റെ ഉദ്ദേശമോ കാരണോ വ്യക്തമായിട്ടില്ല. വെടിവയ്പിൽ ആറ് കുട്ടികൾക്കും അധ്യാപികയ്ക്കും പരിക്കേറ്റു. തോക്ക് കൈവശം വയ്ക്കാൻ കർശന നിയന്ത്രങ്ങളുള്ള സെർബിയിൽ ഇത്തരത്തിലുള്ള സംഭവങ്ങൾ അപൂർവ്വമാണ്. എന്നാൽ, 1990 കളിലെ യുദ്ധകാലത്ത് വലിയതോതില്‍ അനധികൃത ആയുധങ്ങള്‍ സെര്‍ബിയയില്‍ എത്തിയിരുന്നു. നൂറില്‍ 39 പേരുടെ പക്കലും തോക്കുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്.