എഴുത്തുകാരനും വിവർത്തകനുമായ എസ് ജയേഷ് അന്തരിച്ചു
യുവഎഴുത്തുകാരനും വിവർത്തകനുമായ എസ്.ജയേഷ് (39) അന്തരിച്ചു. പനിയെ തുടർന്ന് ചികിത്സയിലിരിക്കെ തലചുറ്റി വീണ് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജയേഷ് കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
ഗുരുതരാവസ്ഥയിലായിരുന്ന ജയേഷിന് മികച്ച ചികിത്സക്കായി സുഹൃത്തുക്കൾ പണം സമാഹരിച്ചു വരുന്നതിനിടെയാണ് വേർപാട്. തമിഴിലെ പ്രധാന എഴുത്തുകാരായ ചാരുനിവേദിത, പെരുമാൾ മുരുകൻ എന്നിവരുടെ രചനകൾ മലയാളത്തിലേക്കു വിവർത്തനം ചെയ്ത ജയേഷ് മായക്കടൽ, ഒരിടത്തൊരു ലൈൻമാൻ, ക്ല, പരാജിതരുടെ രാത്രി, ചൊറ എന്നീ കൃതികൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. പാലക്കാട് തേന്‍കുറിശ്ശി വിളയന്നൂർ സ്വദേശിയാണ്.